നീട്ടി വിളിക്കുന്നമ്മയെന്നെ,
നീട്ടി നീട്ടി വിളിക്കുന്നമ്മയെന്നെ.
കേൾപ്പൂ ഞാനീ മഴത്തുള്ളി തൻ
തേരിലേറി വരുന്നൊരാ മധൂര സ്വരം.
അന്നാരവത്തോടെയീ മഴയാടിയ
താണ്ഡവത്തിൽ നേർത്തലിഞ്ഞ സ്വരം.
എൻ്റെ മറുവിളിയ്ക്ക് കാതോർത്തി –
രിപ്പുണ്ടമ്മയി കാർമേഘങ്ങൾക്കു മേലെ.
ഈ മഴയുടെ ഹുങ്കാരം ഓരോരോ തുള്ളികളായ്
എൻ്റെ നെറുകയിൽ വന്നു വീഴുമ്പോഴും
എന്നമ്മ തൻ സ്നേഹം നിറഞ്ഞ
തലോടലുകളറിയൂന്നു ഞാൻ.
അമ്മ കെട്ടിത്തന്ന കടലാസ് വള്ളങ്ങൾ
എൻ്റെ മുന്നിലിപ്പോഴും തത്തിക്കളിക്കുന്നു.
മഴയെൻ്റെ മുന്നിൽ തളം കെട്ടി തന്ന
ഓർമ്മയിൽ കമിഴ്ന്നു കിടന്നു ഞാനലറി,
“ഇല്ല ഇല്ല നിന്നെ ജയിക്കാൻ വിടില്ല ഞാൻ
എന്നമ്മ ഓർമ്മയായ് നിന്നിലുള്ളിടത്തോളം …”
നീട്ടി നീട്ടി വിളിക്കുന്നമ്മയെന്നെ.
കേൾപ്പൂ ഞാനീ മഴത്തുള്ളി തൻ
തേരിലേറി വരുന്നൊരാ മധൂര സ്വരം.
അന്നാരവത്തോടെയീ മഴയാടിയ
താണ്ഡവത്തിൽ നേർത്തലിഞ്ഞ സ്വരം.
എൻ്റെ മറുവിളിയ്ക്ക് കാതോർത്തി –
രിപ്പുണ്ടമ്മയി കാർമേഘങ്ങൾക്കു മേലെ.
ഈ മഴയുടെ ഹുങ്കാരം ഓരോരോ തുള്ളികളായ്
എൻ്റെ നെറുകയിൽ വന്നു വീഴുമ്പോഴും
എന്നമ്മ തൻ സ്നേഹം നിറഞ്ഞ
തലോടലുകളറിയൂന്നു ഞാൻ.
അമ്മ കെട്ടിത്തന്ന കടലാസ് വള്ളങ്ങൾ
എൻ്റെ മുന്നിലിപ്പോഴും തത്തിക്കളിക്കുന്നു.
മഴയെൻ്റെ മുന്നിൽ തളം കെട്ടി തന്ന
ഓർമ്മയിൽ കമിഴ്ന്നു കിടന്നു ഞാനലറി,
“ഇല്ല ഇല്ല നിന്നെ ജയിക്കാൻ വിടില്ല ഞാൻ
എന്നമ്മ ഓർമ്മയായ് നിന്നിലുള്ളിടത്തോളം …”

No comments:
Post a Comment